സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി: പിന്നില്‍ അഞ്ചംഗ സംഘം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു

4 second read
0
0

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും പെരിങ്ങര പഞ്ചായത്ത് മുന്‍ അംഗവുമായ പിബി സന്ദീപ് കുമാറിന്റേ(33)ത് ആസൂത്രിത കൊലപാതകമാണെന്ന് നിഗമനത്തില്‍ പൊലീസ് സംഘം. അഞ്ചംഗം സംഘം രാത്രി ഏഴു മണി മുതല്‍ ആയുധവുമായി സന്ദീപിനെ തെരഞ്ഞു നടക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. സന്ദീപും സുഹൃത്തുക്കളും പതിവായി ചെന്നിരിക്കാറുള്ള ചാത്തങ്കരിയിലെ കടയില്‍ രാത്രി ഏഴരയോടെ രണ്ടു ബൈക്കുകളിലായി അഞ്ചു പേര്‍ സന്ദീപിനെ അന്വേഷിച്ച് ചെന്നിരുന്നു. വന്നിട്ടില്ലെന്ന് കടയുടമയുടെ മകന്‍ പറഞ്ഞപ്പോള്‍ നീയൊക്കെ സന്ദീപിന് മാത്രമേ സിഗരറ്റ് കൊടുക്കുകയുള്ളോ എന്നൊരു ചോദ്യമുന്നയിച്ചുവെന്ന് പറയുന്നു. തുടര്‍ന്ന് കടയുടമയുമായി വാക്കേറ്റമുണ്ടായപ്പോഴാണ് സംഘത്തിലെ രണ്ടു പേര്‍ വടിവാളും കത്തിയുമെടുത്ത് വീശിയത്.

സന്ദീപിനെ കാണാതെ വന്നപ്പോള്‍ ഇവര്‍ തിരക്കി പോവുകയായിരുന്നു. വൈകിട്ട് പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ പോയി മടങ്ങി വന്ന സന്ദീപ് തുടര്‍ന്ന് ലോക്കല്‍ കമ്മറ്റി യോഗത്തിലും പങ്കെടുത്തിരുന്നുവത്രേ. അതിന് ശേഷം മേപ്രാലിലെ കലുങ്കില്‍ സുഹൃത്തുമൊത്ത് ഇരുന്ന് സംസാരിക്കുമ്പോഴാണ് അഞ്ചംഗ സംഘം ബൈക്കിലെത്തി ആക്രമിക്കുന്നത്. സുഹൃത്ത് ഓടിരക്ഷപ്പെട്ടു. സന്ദിപിനെ സമീപത്തെ ചാലിലേക്ക് തള്ളിയിട്ട സംഘം വെട്ടിയും കുത്തിയുമാണ് കൊന്നത്. ശരീരമാസകലം മുറിവുകള്‍ ഉണ്ട്. മാരകമായ 11 കുത്തുകളേറ്റ സന്ദീപ് ആശുപത്രിയില്‍ എത്തും മൂന്‍പ് മരിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണന്‍ എന്നു വിളിക്കുന്ന കണിയംപറമ്പില്‍ ജിഷ്ണു, ശ്രീജിത്ത് എന്നിവര്‍ കൊലയാളി സംഘത്തിലുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. സുനിതയാണ് ഭാര്യ. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, തിരുവല്ല ഡിവൈ.എസ്.പി രായപ്പന്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

 

 

 

 

 

 

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…