അക്ഷരം പഠിക്കാനെത്തിയ നാലരവയസുകാരിക്ക് പീഡനം: പ്രതിയ്ക്ക് 30 വര്‍ഷം കഠിന തടവ്

0 second read
0
0

അടൂര്‍: അക്ഷരം പഠിക്കാന്‍ വന്ന നാലരവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 30 വര്‍ഷം കഠിന തടവിനും 1.20 ലക്ഷം പിഴയൊടുക്കാനും ശിക്ഷിച്ച് പോക്സോ കോടതി. കൊടുമണ്‍ രണ്ടാംകുറ്റി ലതാഭവനില്‍ വിദ്യാധരനെ (71)യാണ് അതിവേഗ പോക്സോ കോടതി ജഡ്ജി ടി. മഞ്ജിത് ശിക്ഷിച്ചു കൊണ്ട് വിധി പ്രഖ്യാപിച്ചത്. 2022 ജൂലൈ 25 നാണ് കേസിനാസ്പദമായ സംഭവം. അക്ഷരം പഠിക്കാന്‍ വന്ന കുട്ടിയെ ബെഡ്റൂമിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഭയന്ന് ബാത്ത്റൂമില്‍ കയറി ഒളിച്ചു.

രക്ഷിതാവ് വിളിക്കാന്‍ വന്നപ്പോള്‍ മറ്റൊരാള്‍ക്കൊപ്പം പോയെന്ന് പറഞ്ഞു. രക്ഷിതാവ് ബാഗും ചെരുപ്പും കണ്ട് വിളിച്ചപ്പോള്‍ കുട്ടി ബാത്ത്റൂമില്‍ നിന്ന് ഇറങ്ങി വരികയായിരുന്നു. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.എസ്. പ്രവീണ്‍ ആണ് കേസ് ചാര്‍ജ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി.

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…