ഐഎഎസ് ദമ്പതികളുടെ മകള്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍നിന്ന് ചാടി

1 second read
0
0

മുംബൈ: ഐഎഎസ് ദമ്പതികളുടെ മകള്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ നിയമ വിദ്യാര്‍ഥിനിയായ ലിപി രസ്‌തോഗിയാണ് (27) മരിച്ചത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തിന്റെ പത്താം നിലയില്‍നിന്ന് പുലര്‍ച്ചെയാണ് ലിപി താഴേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് ആര്‍ക്കും പങ്കില്ലെന്നാണ് കുറിപ്പിലുള്ളത്.

നിയമവിദ്യാര്‍ഥിയായ ലിപി, പരീക്ഷാഫലത്തെക്കുറിച്ച് ആശങ്കയിലായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ലിപിയുടെ പിതാവ് വികാസ് റസ്‌തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഭാര്യ രാധിക രസ്‌തോഗി ആഭ്യന്തരവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.

 

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…