ഓഗസ്റ്റില്‍ 20 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ് റിപ്പോര്‍ട്ട്

0 second read
0
0

ഓഗസ്റ്റില്‍ 20 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ് റിപ്പോര്‍ട്ട്. അതേസമയം, ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് 420 പരാതികളാണ് ലഭിച്ചതെന്നും വാട്‌സാപ് അറിയിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് 31 ദിവസത്തിനിടെ 20,70,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ് അറിയിച്ചത്. +91 ഫോണ്‍ നമ്പര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബള്‍ക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് പ്രസ്താവിച്ചിരുന്നു. വാട്‌സാപ് പ്ലാറ്റ്ഫോമിലെ ദുരുപയോഗം തടയാന്‍ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷം അക്കൗണ്ടുകളാണ്.

ഓഗസ്റ്റില്‍ അക്കൗണ്ട് സപ്പോര്‍ട്ട് (105), നിരോധന അപ്പീല്‍ (222), മറ്റ് പിന്തുണ (34), പ്രോഡക്ട് സപ്പോര്‍ട്ട് (42), സുരക്ഷ (17) എന്നിവയിലുടനീളം 420 ഉപയോക്തൃ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായാണ് വാട്‌സാപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഭിച്ച പരാതികള്‍ പ്രകാരം ഇക്കാലയളവില്‍ 41 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തു.

ജൂണ്‍ 16 നും ജൂലൈ 31 നും ഇടയില്‍ 30 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകളും വാട്‌സാപ് നിരോധിച്ചിരുന്നു. ഈ സമയത്ത് 594 പരാതികളും ലഭിച്ചു. രാജ്യത്ത് മേയ് 26 മുതലാണ് പുതിയ ഐടി നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതുപ്രകാരം വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ (5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള) എല്ലാ മാസവും സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കണം.

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…